Thursday, April 18, 2024

സമകാലികം 21

 



തിരഞ്ഞെടുപ്പ് പ്രചരണ ചൂട് അതിൻ്റെ പീക് പോയിൻ്റിൽ എത്തിയിരിക്കുന്നു..കണക്ക് കൂട്ടലിലെ അപ്രതീക്ഷിത നിഗമനങ്ങൾ സ്ഥാനാർത്ഥികളിൽ 

 അസ്വസ്ഥതകൾ സൃഷ്ടിച്ചിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. 


അത് ബോമ്പായിട്ടും നുണ ബോംബായിട്ടും രാഷ്ട്രീയ പാർട്ടികൾ പരസ്പരം പഴി ചാരുംപോൾ ജനങ്ങൾക്കു രാഷ്ട്രീയ കുതന്ത്രങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്.


സൈബർ ഇടങ്ങളിൽ ഏറ്റവും കൂടുതൽ തേജോവധം ചെയ്യപെട്ട സ്ഥാനാർത്ഥി ഒരു പക്ഷെ സുരേഷ് ഗോപി ആയിരിക്കും.. ചെയ്യുന്ന പ്രവർത്തികളിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചു രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. അതൊന്നും അദ്ദേഹം മൈൻഡ് ചെയ്യാത്തത് കൊണ്ട് ആരോപണ മുന ഓരോന്നായി ഒടിഞ്ഞു പോയി.

വടകരയിൽ തിരിച്ചു പിടിക്കാൻ ഇറക്കിയ ഷൈലജ ടീച്ചർ ഒരു പടി മുന്നിൽ നിൽക്കുമ്പോൾ ആണ് സ്വന്തം പാർട്ടിക്ക് കളങ്കം വരുത്തി പാനൂരിൽ ബോംബ് പൊട്ടുന്നത്..അത് ടീച്ചറുടെ സാധ്യതയെ നന്നായി ബാധിച്ചിട്ടുണ്ട്.ഇപ്പൊൾ സൈബർ ഇടങ്ങളിൽ ടീച്ചർ തേജോവധം ചെയ്യപ്പെടുന്നു എന്ന് "കരഞ്ഞു" കൊണ്ട് പറയുമ്പോൾ പ്രതി സ്ഥാനത്ത് എതിരാളികൾ ആയിരിക്കും എന്ന് വ്യക്തം.

എന്നാല് ഇതൊക്കെ പാർട്ടിയുടെ തോൽവി മുന്നിൽ കണ്ടുകൊണ്ടുള്ള അവസാന അടവ് എന്ന് എതിരാളികൾ തിരിച്ചടിക്കുംപോൾ നേര് ഏതു നെറി ഏതു എന്നറിയാതെ ജനങ്ങൾ കൺഫ്യൂഷണിൽ ആവുകയാണ്.

വ്യക്തിഹത്യ, വ്യക്തി വിരോധം ഒക്കെ ഒരിക്കലും തിരഞ്ഞെടുപ്പുകളിൽ വിഷയമാകുന്നത് നന്നല്ല.. ഇപ്പൊൾ എംഎൽഎ മാരായ കേ കേ രമ ,ഉമ തോമസ് എന്നീ  സ്തീകൾക്കു നേരെ സൈബർ ഇടങ്ങളിൽ വളരെയധികം വ്യക്തിഹത്യ നടന്നിരുന്നു.അതിൻ്റെ വേദനകൾ അറിയുന്നത് കൊണ്ട് തന്നെയാണ് അവർ എതിർ പാർട്ടികാരിയായ ശൈലജ ടീച്ചർക്കു ഈ കാര്യത്തിൽ പിന്തുണ കൊടുത്തത്. ഇതൊക്കെയാണ്  നന്മയുടെ രാഷ്ട്രീയം.

*****നാഴിക്ക് നാല്പതു വട്ടം ജനാധിപത്യത്തെ കുറിച്ച് വാചലനാകുന്ന തമിഴു നാട് മുഖ്യമന്ത്രിയുടെ മകൻ്റെ റെഡ് ജയൻ്റ് ഫിലിംസ് മറ്റു സിനിമ പ്രവർത്തകരെ പീഡിപ്പിക്കുന്നു എന്ന് പ്രശസ്ത നടൻ വിശാൽ പ്രസ്താവിച്ചിരിക്കുന്നു.തമിഴു നാട്ടിൽ ഒരു സിനിമ റിലീസ് ചെയ്യാൻ ഉദയനിധിയുടെ വിതരണ കമ്പനി തീരുമാനിക്കണം പോലും.അദ്ദേഹത്തിന് മാർക് ആൻ്റണി എന്ന ചിത്രം റിലീസ് ചെയ്യാൻ പല കടമ്പകൾ കടക്കേണ്ടി വന്നു എന്നും പുതിയ ചിത്രത്തിനും ഇതേ പ്രശ്നം ഉണ്ടായി എന്നും അദ്ദേഹം ആരോപിക്കുന്നു. സിനിമ മേഖലയിൽ അതുമായി ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മകൻ മന്ത്രിയുടെ ഇടപെടലുകൾ സിനിമ ലോകത്ത് മുറുമുറുപ്പ് ഉണ്ടാക്കിയിട്ട് കാലം കുറേയായി.വിശാൽ അത് തുറന്നു പറഞ്ഞത് കൊണ്ട് ഇനിയും ആൾക്കാർ തങ്ങളുടെ പ്രയാസങ്ങൾ തുറന്നു പറയും എന്ന് പ്രതീക്ഷിക്കാം.

മുൻപ് ഒരു നിർമാതാവ് ഇതേ ആരോപണം ഉന്നയിച്ചിരുന്നു..തൻ്റെ ചിത്രം അവർ പറയുന്ന വിലക്ക് ഒരു കമ്പനിക്ക് കൊടുക്കേണ്ടി വന്നു എന്ന്...അത് കാരണം വലിയ സാമ്പത്തിക നഷ്ടം ഉണ്ടായി എന്നും..തമിഴിൽ വരുന്ന ഭൂരിഭാഗം സിനിമകളും റെഡ് ജയൻ്റ് വഴി പുറത്തിറങ്ങുന്നത് ഇതുമായി കൂട്ടി വായിക്കാൻ പറ്റും..അവിടെ അധികാരത്തിൻ്റെ ബലത്തിൽ നടക്കുന്നത് വലിയ ഗുണ്ടായിസം തന്നെയാണ്.


*****സ്റ്റാർ ലിങ്ക് ബ്രോഡ്ബാൻഡ് സാറ്റലൈറ്റ് ഇന്ത്യയിലേക്കും വരുന്നു.കേബിൾ വഴി അല്ലാതെ ഉപഗ്രഹങ്ങൾ വഴി നേരിട്ട് ഇൻ്റർനെറ്റ് കിട്ടുന്ന സംവിധാനം ആണിത്.അത് കൊണ്ട് തന്നെ നമ്മുടെ ഇൻ്റർനെറ്റ് സ്പീഡ് പതിന്മടങ്ങ് വർദ്ധിക്കും കൂടാതെ ഇപ്പൊൾ കണക്ഷൻ കിട്ടാത്ത സ്ഥലങ്ങളിൽ പോലും ഹൈ സ്പീഡ് ഇൻ്റർനെറ്റ് ഉപയോഗിക്കുവാൻ കഴിയും.ഇപ്പൊൾ തന്നെ എഴുപത്ൽ പരം രാജ്യങ്ങളിൽ പ്രവർത്തനം നടത്തുന്ന സ്റ്റാർ ലിങ്ക് ഇന്ത്യൻ അഭ്യന്തര വിഭാഗത്തിൻ്റെ പർമിഷന് വേണ്ടി ശ്രമിക്കുകയാണ് .അഭ്യന്തര വിഭാഗം  ഇതുകൊണ്ട് രാജ്യത്തിന് ഭീഷണി ഇല്ലെന്ന് സർട്ടിഫൈ ചെയ്താൽ അടുത്ത് തന്നെ ഇന്ത്യയിലേക്ക് സ്റ്റാർ ലിങ്ക് കടന്നു വരും.


പ്ര.മോ.ദി.സം 

പൊൻ ഒന്ദ്രു കണ്ടെൻ

 



അശോക് ശെൽവൻ എന്ന നടനെ കുറിച്ച് മുൻപ് പറഞ്ഞിട്ടുണ്ട്.. സിനിമകളുടെ കാസ്റ്റിംഗ് തന്നെയാണ് അദേഹത്തിൻ്റെ കരിയറിൽ ഏറെ ഗുണം ചെയ്യുന്നതും നന്നായി മുന്നോട്ട് കൊണ്ട് പോകുന്നതും..






ഈ ചിത്രവും ഫീൽ ഗുഡ് മൂവി ആണ്..ചിലപ്പോൾ ഒക്കെ ക്ലീഷെ വരുമെന്ന് തോന്നിപ്പിക്കും എങ്കിലും സംവിധായിക പ്രിയ അതൊക്കെ വഴി തിരിച്ചു വിട്ടു നല്ല രീതിയിൽ ആസ്വദിക്കുവാൻ വേണ്ടവിധത്തിൽ ചെയ്തു വെച്ചിട്ടുണ്ട്..






നിർമാതാവ് കൂടിയായ യുവൻ ശങ്കർ രാജയുടെ സംഗീതവും ബി ജി എം കൂടി ആകുമ്പോൾ സിനിമ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.







ചെറുപ്പത്തിൽ തന്നെ ഒരു പെണ്ണ് കാരണം എതിരാളികൾ ആയ രണ്ടു പേര് റീ യൂണിയൻ സമയത്ത് തമ്മിൽ കാണുകയും പ്രശ്നങ്ങൾ ഒക്കെ പറഞ് തീർത്തു വീണ്ടും സുഹൃത്തുക്കൾ ആയി മാറുന്നു.മാത്രമല്ല സെറ്റിൽ ആവൻ ഒരാള് മറ്റവനെ ചെന്നൈയിലേക്ക് കൊണ്ട് വരികയും ചെയ്യുന്നു..






അവർക്ക് ഇടയിലേക്ക്  സുഹൃത്തായി ഒരു പെണ്ണ് വന്നു കയറുമ്പോൾ അവരുടെ ഇടയിൽ വീണ്ടും ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് സിനിമ.പെണ്ണിൻ്റെ പിന്നിലെ സസ്പെൻസും ഇവർ എങ്ങിനെ എതിരാളികൾ ആയി എന്നതൊക്കെ വിവരിക്കുമ്പോൾ സിനിമ വേറെ തലത്തിലേക്ക് മാറുന്നു.








മൊത്തത്തിൽ രണ്ട് മണിക്കൂർ ചിലവഴിച്ചു ആസ്വദിക്കുവാൻ നേരം ഉള്ളവർക്ക് പറ്റിയ സിനിമ യാണ്.മലയാളത്തിലെ ഐശ്വര്യ ലക്ഷ്മിയെ നായികയാക്കിയിട്ടുണ്ട്.


പ്ര.മോ.ദി.സം

Sunday, April 14, 2024

ജയ് ഗണേഷ്



മിത്ത്മായ് ബന്ധപ്പെട്ട വിവാദങ്ങൾ മുറുകുമ്പോൾ അനൗൺസ് ചെയ്ത ചിത്രം ആയതു കൊണ്ടും ഉണ്ണി മുകുന്ദൻ എന്ന സംഘി ചായ്‌വ് ഉള്ള നടൻ നായകന് ആയതു കൊണ്ട് തന്നെ വലിയ വാർത്ത സൃഷ്ടിച്ച ചിത്രമായിരുന്നു ജയ് ഗണേഷ്.


മിത്ത് ഒക്കെ ഒരു പ്രതേക തരം  ചില മതങ്ങളുടെ ആരാധനക്ക് മാത്രം ആണെന്നും ഞമ്മളെ കാര്യം വരുമ്പോൾ പടച്ചോൻ സങ്കൽപ്പം അല്ല അതൊക്കെ ഉള്ളതാണ് എന്നും വൈരുദ്ധ്യാത്മക വാദം പിന്നീട് നമ്മൾ കണ്ടൂ..ഇത്തരം കപട മതേതരവാദികൾ തന്നെയാണ് നാട് കുട്ടിച്ചോറാക്കുന്നത് ..ആത്മാർഥത നിറഞ്ഞ വർഗീയതയെ അത്ര പേടിക്കേണ്ട ഇത്തരം ഒളിച്ച് കടത്തലുകൾ അപകടമാണ്.



വിശ്വാസവും അവിശ്വാസവും രാഷ്ട്രീയവും ഒക്കെ വ്യക്തികളുടെ സ്വാതന്ത്രം ആണ്.അതിൽ പരസ്പരം കൈകടത്തി പ്രശ്നം സൃഷ്ടിക്കാൻ പലരും ശ്രമിക്കും.അതൊക്കെ മുതലെടുപ്പ് മാത്രമാണ്..ഉണ്ണി മുകുന്ദൻ പറഞ്ഞതുപോലെ അയാളുടെ ഓരോ ചിത്രം വരുമ്പോൾ ഓരോരോ പുതിയ വിവാദം ചില തൽപരവർഗ്ഗം ഉണ്ടാക്കും.അതൊന്നും താൻ മൈൻഡ് പോലും ചെയ്യാറില്ല.ഹിന്ദു അജണ്ട വിറ്റഴിക്കാൻ അല്ല ഞാൻ സിനിമ ചെയ്യുന്നതും.


ഈ വെക്കേഷന് കുട്ടികളുമായി കൂടുതൽ കണക്ട് ചെയ്ത ചിത്രത്തിന് തിയേറ്ററിൽ വല്യ ചലനം ഉണ്ടാക്കാൻ കഴിയുന്നില്ല എങ്കില് ഈ ചിത്രത്തെ നശിപ്പിക്കാൻ പിന്നിൽ ഒരു അജണ്ട ഉണ്ട്..മലയാള സിനിമയെ നശിപ്പിക്കുന്നു  ഇത്തരം പ്രവണതകൾ. ഇതിലും തല്ലിപ്പൊളി ചിത്രങ്ങൾ ഇവിടെ നല്ല നിലയിൽ ഓടിയത് കൂടി ചേർത്ത് വായിക്കണം.അതിൻ്റെ പിന്നിലെ ആളുകളെ ശ്രദ്ധിച്ചാൽ പലതും മനസ്സിലാക്കാം.



ഇത് നിങൾ ഉദ്ദേശിക്കുന്ന ഗണേശൻ്റെ കഥയല്ല. ഗണേശൻ എന്ന ആക്സിഡൻ്റ് മൂലം അരക്ക് താഴെ തളർന്നു വീൽ ചെയറിൽ ആയി പോയെങ്കിലും ജീവിതം മറ്റാരെയും അമിതമായി ആശ്രയിക്കാതെ മുന്നോട്ട് കൊണ്ടു പോകുന്ന വ്യക്തിയുടെ കഥയാണ്.

 വീൽ ചെയറിൽ ആയി പോയത് കൊണ്ട് അയാൾക്ക് ചെയ്യാവുന്ന ജോലികൾക്ക് പരിമിതികൾ ഉണ്ട്..അത് മനസ്സിലാക്കി തന്നെയാണ് അയാള് ഓരോന്നും ചെയ്യുന്നത്.അത് തിരക്കഥയുമായി നല്ല നിലയിൽ രഞ്ജിത്ത് ശങ്കർ കണക്ട് ചെയ്തിട്ടുമുണ്ട്.




പലപ്പോഴും തൻ്റെ ശരീരത്തിൻ്റെ അവസ്ഥ കൊണ്ട് വേവലാധി പെടുന്നു എങ്കിൽ കൂടി കമ്പ്യൂട്ടർ രംഗത്ത് അസാമാന്യ കഴിവ് തെളിയിച്ച് അയാള്  കാർട്ടൂൺ ഉണ്ടാക്കിയും പത്രത്തിൽ ഡിസൈൻ ചെയ്തു കൊണ്ടും ഓരോരോ കാര്യങ്ങളിൽ വിജയിക്കുകയാണ്.



ഒരു ജന്മദിനത്തിൽ അയാളുടെ അശ്രദ്ധ കൊണ്ട് കൂടി തട്ടി കൊണ്ടുപോയ തൻ്റെ കുഞ്ഞ് സുഹൃത്തിനെ രക്ഷിക്കുവാൻ വേണ്ടി ഗണേഷ്  തൻ്റെ കമ്പ്യൂട്ടർ പരിജ്ഞാനം ഉപയോഗപ്പെടുത്തി സൂപ്പർ ഹീറോ ആയി മാറുന്നതാണ് സിനിമ.അതിനു എടുക്കുന്ന റിസ്കും പോലീസിനെ സഹായിക്കാൻ അയാള് ചെയ്യുന്നതൊക്കെ തെറ്റിധരിക്ക പ്പെടുമ്പോൾ അയാള് വീണ്ടും തകർന്നു പോകുന്നുണ്ട്.

വീൽ ചെയറിൽ ഇരുന്നു കൊണ്ട് അങ്ങിനെ ആയിപോയ ഒരാളായി മാറാൻ ഉണ്ണിക്ക് കഴിഞ്ഞിട്ടുണ്ട്.അതിനു അവരെ നിരീക്ഷിച്ചു നല്ല ഗൃഹപാഠം ചെയ്തിരിക്കുന്നു എന്നു തീർച്ച.




ബാക് ഗ്രൗണ്ട് മ്യൂസിക് കൊള്ളാം എങ്കിലും കുറെ  സൂഷിൻ ശ്യാംമിൻ്റെ  മലയാള ചിത്രങ്ങളിൽ നിന്ന് കടം കൊണ്ടതാണ് എന്ന് തോന്നിപ്പിക്കും.മിനിമം ഗ്യാരണ്ടി ചിത്രങ്ങളുടെ സംവിധായകൻ രഞ്ജിത്ത് ശങ്കർ ഇത്തവണയും മോശമാക്കിയില്ല.


പ്ര.മോ.ദി സം 

ആവേശം

 



മുൻപ് ഒരു സിനിമ ഭയങ്കരമാണ്,അടിപൊളിയായിട്ടുണ്ട് എന്നൊക്കെ ന്യൂ ജനറേഷൻ പിള്ളേർ പറഞ്ഞപ്പോൾ   ഒഴിവാക്കി വിട്ടു കളഞ്ഞ സിനിമ അവർക്കൊപ്പം പോയി കണ്ട് എങ്കിലും എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല..അതിൻ്റെ കളക്ഷൻ മലയാള സിനിമയിൽ റിക്കാർഡ് ഇട്ടപ്പോൾ എനിക്കെന്ത് കൊണ്ട് ആസ്വദ്യം ആയില്ല എന്ന് ചിന്തിച്ചു..




മാസങ്ങൾക്ക് ഇപ്പുറത്ത് ഓ ടി ടീ റിലീസ് ആയപ്പോൾ പലർക്കും എൻ്റെ അഭിപ്രായം തന്നെ ആയിരുന്നു. അങ്ങിനെ തള്ളി മറിച്ച് ആൾക്കാരെ കയറ്റി അഭിപ്രായ നിശബ്ദത വരുത്തുന്ന ചിത്രങ്ങൾ ഉണ്ട് എന്നു എനിക്കു മനസ്സിലായി.പിന്നെ കുറെ ചിത്രങ്ങൾക്ക് ഇതേ അഭിപ്രായം ഉണ്ടായിട്ടും തിയേറ്ററിൽ കോടികൾ കൊയ്ത്ത് നടത്തി.

എന്തിന് ആടുജീവിതം എനിക്ക് ലാഗ് അടിച്ച സിനിമയാണ്..കണ്ടവരിൽ മിക്കവരും അത് തുറന്നു പറയുന്നു...എങ്കില് കൂടി അത് ഇനി ചരിത്രമാണ്...അത്രക്ക് കളക്റ്റ് ചെയ്തു.ആട് ജീവിതം കണ്ടില്ല എങ്കിൽ മോശമാണ് എന്ന് ചിന്തിപ്പിക്കുന്നു അതിൻ്റെ അണിയറ തള്ളൽ.



അതുപോലെ ഒരു  അഭിപ്രായം കേൾക്കുന്നതിന് മുൻപ് യൂത്ത് സിൻ്റെ ഒന്നിച്ചു പോയി ഇത്തവണ ആവേശം കണ്ടൂ..ഫഹദ് ഫാസിൽ എന്ന നടൻ്റെ അഴിഞ്ഞാട്ടം തന്നെ ആണ് സിനിമ.ഫഹദ് ഫാൻസിന് നന്നായി ഇഷ്ടപ്പെടും..യൂത്ത്സിനും ..അത് കൊണ്ട് തന്നെ നല്ല തിയേറ്റർ റസ്പഓൺസ് ഉണ്ട്.


നമ്മളെ പോലെ ഉളളവർ പേര് ആഭാസം എന്നാക്കിയാൽ നന്നായിരിക്കും എന്ന അഭിപ്രായം തൊണ്ടയിൽ കുരുങ്ങി നടക്കും.ഇനി ചിലപ്പോൾ ഒ ടീ ടീ വന്നാൽ ഇതേ അഭിപ്രായം പറയുവാൻ ആൾക്കാർ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.




കുറേക്കാലമായി മലയാളത്തിൽ ഒരു  തിയേറ്റർ ഹിറ്റ് ഉണ്ടാക്കുവാൻ ഫഹദിന് കഴിഞ്ഞിട്ടില്ല.ഈ ഉത്സവകാലത്ത് അത് ഉണ്ടാക്കുവാൻ വേണ്ടിയായിരിക്കും ഫഹദ് ഇങ്ങിനെ ഒരു സിനിമ ചെയ്തിട്ടുണ്ടാകുക. ശരിക്കും അദ്ദേഹത്തിന് തൻ്റെ കഴിവ് പ്രകടിപ്പിക്കാൻ  അഭിനയസാധ്യത ഉള്ള ഒന്നും ഈ ചിത്രത്തിൽ ഇല്ല..




സുശിൻ ശ്യം എന്ന മ്യൂസിക് ഡയറക്ടറുടെ ബിജിഎം ചിത്രത്തെ വല്ലാതെ സഹായിന്നുന്നുണ്ട് എങ്കിലും ഗാനങ്ങളുടെ വരി എന്തെന്നോ ചിട്ടപ്പെടുത്തി കൊണ്ട് വന്നതോക്കെ ഒരേ പോലെ ഇരിക്കുന്നത് കൊണ്ട് വലിയ ആവേശമൊന്നും ഉണ്ടാക്കാൻ ഇടയില്ല.സുഷിനും ട്രാക്ക് മാറി നടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


പ്ര.മോ.ദി.സം