ഹൈവായില്‍ കൂടി കാര്‍ കുതിച്ചുപായുകയാണ് ..എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി ...വിഷു ഒക്കെയും കെങ്കേമമായി ആഘോഷിച്ചു ..ഇനി യാത്രയാണ് ..എത്ര നാളായി ഈ യാത്ര തുടങ്ങിയിട്ട് ..പഠിത്തം കഴിഞ്ഞു കമ്മ്യൂണിസവും മറ്റും തലയ്ക്കു കയറിയപ്പോള്‍ വീടുകാര്‍ അയാളെ വിട്ടതാണ് പ്രവാസ ലോകത്തേക്ക് ..നാട്ടില്‍ നിന്നാല്‍ വല്ലവന്റെയും കത്തിക്കുള്ളില്‍ ആകുമെന്ന് അവര്‍ ഭയന്ന് ആരുടെയൊക്കെയൊ കാലുപിടിച്ചു വിസ ഒപ്പിച്ചതാണ്..ആദ്യം ഒക്കെ അയാള്ക്ക് വലിയ ജോലി വിഷമമായിരുന്നു ..പക്ഷെ അയാളിൽ നല്ലൊരു മനുഷ്യനും അധ്വാനിയും ഉണ്ടായപ്പോള്‍ ജോലി കയറ്റങ്ങള്‍ കിട്ടി ...നാട്ടില്‍ വന്നു രണ്ടു മാസമായി ..ഒരു മാസമേ ലീവ് ഉള്ളു ...ഓരോ കാരണങ്ങള്‍ പറഞ്ഞു വിഷു വരെ നീട്ടി ...നാളെ ജോയിന്‍ ചെയ്യണം ..പുതിയ എം .ഡി ചൂടനാണ് ..ലീവ് കൂട്ടിഎടുത്തത് അയാള്‍ക്ക് ഇഷ്ടപെട്ടില്ല എന്ന് നജീബ് എന്ന ചങ്ങാതി സൂചിപ്പിച്ചിരുന്നു .നാളെ ചെന്നില്ലെങ്കില്‍ ഡിസ്മിസ്സ് ആക്കും എന്ന് അഡ്മിന്‍ ഫിഡയും കമ്പനിയില്‍ നിന്നും വിളിച്ചു പറഞ്ഞു .എല്ലാം പോയിട്ട് ശരിയാക്കണം ജോലിയൊക്കെ വേഗം ചെയ്യുന്നതിനാല്‍ എം .ഡി തണുക്കും അയാള്‍ക്ക് വീണ്ടും നല്ല മതിപ്പുണ്ടാക്കി കൊടുക്കണം.വൈകിയതിന് എന്തെങ്കിലും കള്ളം പറയണം.അയാള് ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു.
.ഫ്ലൈറ്റ് രണ്ടു മണിക്കാണ് ..പന്ത്രണ്ട് മണിക്ക് മുന്‍പേ എത്തണം .ഇനിയും സമയമുണ്ട് .അയാള്‍ പുറത്തേക്കു നോക്കിയിരുന്നു ..ഇനി എപ്പോഴാണാവോ അടുത്ത വരവ് ?.വീണ്ടും അയാള്‍ ഓരോന്നും ആലോചിച്ചു കൊണ്ടിരുന്നു.സ്പീഡില്‍ ഹൈവേയിൽ കൂടി ഓടി കൊണ്ടിരുന്ന കാര്‍
പെട്ടെന്ന് സ്ലോ ആയി ..
എന്താണ് ശശി ?ഡ്രൈവര്‍ കൂട്ട്കാരനാണ്
.
'അറിയില്ല ബ്ലോക്ക് ആണ് '..ആക്സിഡന്റ്റ് ആണെന്ന് തോന്നുന്നു. ...ഉള്ളൊന്നു കിടുങ്ങി ..അപകടം അയാൾക്ക് എന്നും ഒരു നടുക്കമാണ് ..പുതിയ ചിന്തകളും പ്രതീക്ഷകളും ആയി വീട് വിട്ടിറങ്ങിയവന്‍ ശവമായോ വികലാംഗനായൊ തിരിച്ചെത്തുന്ന അവസ്ഥ ...കാര്‍ പതിയെ പോകുന്നു ...അയാള്‍ കണ്ടു ലോറിക്കടിയില്‍ പിടയുന്ന ഒരു ശരീരം ...ജനങ്ങള്‍ കൂടിയിരിക്കുന്നു ആരും ഹെല്പ് ചെയ്യുനില്ല ..ചിലര്‍ മൊബൈലില്‍ പകര്‍ത്തുന്നു .ചിലര് ഒന്ന് നോക്കി സ്ഥലം വിടുന്നു.....സാക്ഷര കേരളത്തിന്റെ മൂല്യ ച്ചുതിയില്‍ അയാള്‍ക്ക് ലജ്ജ തോന്നി...പെട്ടെന്ന് അയാള്‍ ഡോര്‍ തുറന്നു ചാടിയിറങ്ങി ..കാര്‍ നിർത്തിയത്പൊലുമില്ലായിരുന്നു. ..അയാള്‍ അവിടേക്ക് ഓടി ...ലോറിക്കടിയിൽ നിന്നും അയാളെ വലിച്ചെടുത്തു ..അന്നേരം ആരൊക്കെയോ സഹായിചിരിക്കണം ..
'.ശശി ഹോസ്പിറ്റലിലേക്ക് വിടൂ .'...സംശയത്തോടെ അവന്‍ നോക്കി ...എന്റെ വെപ്രാളം കണ്ടോ എന്തോ അവന്‍ ഒന്നും പറഞ്ഞില്ല ...ആരെങ്കിലും കൂടെ കയറാന്‍ പറഞ്ഞെങ്കിലും ആരും കയറിയില്ല ..എല്ലാവര്ക്കും നിയമത്തെ പേടി ..അതിന്റെ നൂലാമാലകളെ .....
അഡ്മിറ്റ് ചെയ്യാന്‍ വേറെയും നൂലാമാലകള്‍ ...ഒക്കെ പെട്ടെന്ന് ചെയ്തുതീർത്തു .പക്ഷെ ഡോക്ടർ എത്തും മുൻപേ അയാള്‍ ഈ ലോകം വിട്ടു പോയിരുന്നു..കുറച്ചുകൂടി നേരത്തെ വന്നിരുനെങ്ങില്‍ അയാളെ രക്ഷിക്കാമായിരുന്നു ..ഡോക്ടർ പറഞു ,,,ചോര കുറെ വാര്‍ന്നു പോയി .അതാ കാരണം ....അയാം വെരി സോറി ....
കണ്ണീരോടെ ..പോകാനൊരുങ്ങിയപ്പോള്‍ അവര്‍ തടഞ്ഞു ..അങ്ങിനെ പോകാനാവില്ല കുറെ ഫൊർമാലിറ്റീസ് ഉണ്ട് ..ഇപ്പോള്‍ അങ്ങിന ഒന്നും ഇല്ലെന്നു ശശി വാദിച്ചു ..ഗവണ്മെന്റ് പുതിയ നിയമം കൊണ്ടുവന്നെന്നും .അതൊക്കെ പോലീസുകാർ പറയുമെന്നും കാര്യത്തോടടുക്കുമ്പോള്‍ അവര്‍ മുഖം മാറ്റുമെന്നും ഡോക്ടർ തിരിച്ചു പറഞ്ഞു ...ഗള്‍ഫിലേക്ക് പോകേണ്ടാവനാണ് ,ഇന്ന് അവസാന ദിവസമാണെന്നും ഒരു സഹായം ചെയ്തതാന്നും ഒക്കെ പറഞ്ഞെങ്കിലും അവര്‍ വിട്ടില്ല പോലിസ് വന്നു ...കാര്യങ്ങള്‍ പറഞ്ഞു ..ചോദ്യങ്ങള്‍ ആരംഭിച്ചു ..സത്യം പറഞ്ഞെങ്കിലും വീണ്ടും വീണ്ടും പിന്നെയും നൂലാമാലകള്‍ ..സമയം പോയികൊണ്ടിരുന്നു ...അവസാനം ഉന്നത അധികാരി വന്നു ..അയാളുടെ കുറെ ചോദ്യങ്ങള്‍ ......
കരഞ്ഞു വിളിച്ചുവന്നവര്‍ അയാളുടെ ബന്ധുക്കൾ ആവാം ...ചിലര്‍ വന്നു അയാളുടെ ചുമലിൽ തട്ടി , ഒരു സ്ത്രീ വന്നു അടുത്തു നിന്നു..കണ്ണീര്‍ തൂവുന്ന അവരുടെ മുഖം എന്തോ പറയണമെന്ന് തോന്നിച്ചു .അവരിൽ ഒളിഞ്ഞു കിടന്ന നന്ദി വാചകം അയാൾ മനസ്സിലാക്കി .അവർ കൈകൂപ്പി മടങ്ങിപോയി .അമ്മയോ സഹോദരിയോആവാം
എല്ലാം കഴിഞ്ഞു ഹോസ്പിറ്റലില്‍ നിന്നും പോരുമ്പോള്‍ സന്ധ്യയായി ...നഷ്ട്ടപെട്ട ജോലി ,ഇല്ലാതാവുന്ന ആഡംബര ജീവിതം,മുടങ്ങുന്ന ശമ്പളം ഒന്നും അയാളെ വിഷമിപ്പിച്ചില്ല കുറച്ചുകൂടി നേരത്തെ അയാളെ ആരെങ്കിലും ആശുപത്രിയില്‍ എത്തിച്ചുവെങ്കിൽ ? ...അത് മാത്രം ആയിരുന്നു അയാള്‍ അപ്പോൾ ചിന്തിച്ചു കൊണ്ടിരുന്നത് ...നമ്മുടെ നാട്ടിന്റെ ഈ ദുരവസ്ഥയെ കുറിച്ചോര്‍ത്തു അയാള്‍ വേദനിച്ചു...എന്ത് കൊണ്ട് നമ്മുടെ നാട് മാത്രം ഒരിക്കലും നന്നാവില്ലെന്നത് അയാള്‍ക്ക് മനസ്സിലായി ..ഗാന്ധിസമോ ,കമ്മ്യൂണിസവും ലെനിനിസമോ അല്ല അനുകമ്പയും സഹാനുഭൂതിയും മാത്രമാണ് മനുഷ്യനില്‍ കുത്തിവേക്കെണ്ടാതെന്നും അയാള്‍ക്ക് മനസ്സിലായി..ഒപ്പംപലപ്പോഴും മനുഷ്യന് ഉപകാരമില്ലാത്ത നമ്മുടെ നിയമത്തിനോട് അയാള്‍ക്ക് വെറുപ്പ് തോന്നി.
കഥ :പ്രമോദ് കുമാര്‍ .കെ.പി
.ഫ്ലൈറ്റ് രണ്ടു മണിക്കാണ് ..പന്ത്രണ്ട് മണിക്ക് മുന്‍പേ എത്തണം .ഇനിയും സമയമുണ്ട് .അയാള്‍ പുറത്തേക്കു നോക്കിയിരുന്നു ..ഇനി എപ്പോഴാണാവോ അടുത്ത വരവ് ?.വീണ്ടും അയാള്‍ ഓരോന്നും ആലോചിച്ചു കൊണ്ടിരുന്നു.സ്പീഡില്‍ ഹൈവേയിൽ കൂടി ഓടി കൊണ്ടിരുന്ന കാര്‍
പെട്ടെന്ന് സ്ലോ ആയി ..
എന്താണ് ശശി ?ഡ്രൈവര്‍ കൂട്ട്കാരനാണ്
.
'അറിയില്ല ബ്ലോക്ക് ആണ് '..ആക്സിഡന്റ്റ് ആണെന്ന് തോന്നുന്നു. ...ഉള്ളൊന്നു കിടുങ്ങി ..അപകടം അയാൾക്ക് എന്നും ഒരു നടുക്കമാണ് ..പുതിയ ചിന്തകളും പ്രതീക്ഷകളും ആയി വീട് വിട്ടിറങ്ങിയവന്‍ ശവമായോ വികലാംഗനായൊ തിരിച്ചെത്തുന്ന അവസ്ഥ ...കാര്‍ പതിയെ പോകുന്നു ...അയാള്‍ കണ്ടു ലോറിക്കടിയില്‍ പിടയുന്ന ഒരു ശരീരം ...ജനങ്ങള്‍ കൂടിയിരിക്കുന്നു ആരും ഹെല്പ് ചെയ്യുനില്ല ..ചിലര്‍ മൊബൈലില്‍ പകര്‍ത്തുന്നു .ചിലര് ഒന്ന് നോക്കി സ്ഥലം വിടുന്നു.....സാക്ഷര കേരളത്തിന്റെ മൂല്യ ച്ചുതിയില്‍ അയാള്‍ക്ക് ലജ്ജ തോന്നി...പെട്ടെന്ന് അയാള്‍ ഡോര്‍ തുറന്നു ചാടിയിറങ്ങി ..കാര്‍ നിർത്തിയത്പൊലുമില്ലായിരുന്നു. ..അയാള്‍ അവിടേക്ക് ഓടി ...ലോറിക്കടിയിൽ നിന്നും അയാളെ വലിച്ചെടുത്തു ..അന്നേരം ആരൊക്കെയോ സഹായിചിരിക്കണം ..
'.ശശി ഹോസ്പിറ്റലിലേക്ക് വിടൂ .'...സംശയത്തോടെ അവന്‍ നോക്കി ...എന്റെ വെപ്രാളം കണ്ടോ എന്തോ അവന്‍ ഒന്നും പറഞ്ഞില്ല ...ആരെങ്കിലും കൂടെ കയറാന്‍ പറഞ്ഞെങ്കിലും ആരും കയറിയില്ല ..എല്ലാവര്ക്കും നിയമത്തെ പേടി ..അതിന്റെ നൂലാമാലകളെ .....
അഡ്മിറ്റ് ചെയ്യാന്‍ വേറെയും നൂലാമാലകള്‍ ...ഒക്കെ പെട്ടെന്ന് ചെയ്തുതീർത്തു .പക്ഷെ ഡോക്ടർ എത്തും മുൻപേ അയാള്‍ ഈ ലോകം വിട്ടു പോയിരുന്നു..കുറച്ചുകൂടി നേരത്തെ വന്നിരുനെങ്ങില്‍ അയാളെ രക്ഷിക്കാമായിരുന്നു ..ഡോക്ടർ പറഞു ,,,ചോര കുറെ വാര്‍ന്നു പോയി .അതാ കാരണം ....അയാം വെരി സോറി ....
കണ്ണീരോടെ ..പോകാനൊരുങ്ങിയപ്പോള്‍ അവര്‍ തടഞ്ഞു ..അങ്ങിനെ പോകാനാവില്ല കുറെ ഫൊർമാലിറ്റീസ് ഉണ്ട് ..ഇപ്പോള്‍ അങ്ങിന ഒന്നും ഇല്ലെന്നു ശശി വാദിച്ചു ..ഗവണ്മെന്റ് പുതിയ നിയമം കൊണ്ടുവന്നെന്നും .അതൊക്കെ പോലീസുകാർ പറയുമെന്നും കാര്യത്തോടടുക്കുമ്പോള്‍ അവര്‍ മുഖം മാറ്റുമെന്നും ഡോക്ടർ തിരിച്ചു പറഞ്ഞു ...ഗള്‍ഫിലേക്ക് പോകേണ്ടാവനാണ് ,ഇന്ന് അവസാന ദിവസമാണെന്നും ഒരു സഹായം ചെയ്തതാന്നും ഒക്കെ പറഞ്ഞെങ്കിലും അവര്‍ വിട്ടില്ല പോലിസ് വന്നു ...കാര്യങ്ങള്‍ പറഞ്ഞു ..ചോദ്യങ്ങള്‍ ആരംഭിച്ചു ..സത്യം പറഞ്ഞെങ്കിലും വീണ്ടും വീണ്ടും പിന്നെയും നൂലാമാലകള്‍ ..സമയം പോയികൊണ്ടിരുന്നു ...അവസാനം ഉന്നത അധികാരി വന്നു ..അയാളുടെ കുറെ ചോദ്യങ്ങള്‍ ......
കരഞ്ഞു വിളിച്ചുവന്നവര്‍ അയാളുടെ ബന്ധുക്കൾ ആവാം ...ചിലര്‍ വന്നു അയാളുടെ ചുമലിൽ തട്ടി , ഒരു സ്ത്രീ വന്നു അടുത്തു നിന്നു..കണ്ണീര്‍ തൂവുന്ന അവരുടെ മുഖം എന്തോ പറയണമെന്ന് തോന്നിച്ചു .അവരിൽ ഒളിഞ്ഞു കിടന്ന നന്ദി വാചകം അയാൾ മനസ്സിലാക്കി .അവർ കൈകൂപ്പി മടങ്ങിപോയി .അമ്മയോ സഹോദരിയോആവാം
എല്ലാം കഴിഞ്ഞു ഹോസ്പിറ്റലില്‍ നിന്നും പോരുമ്പോള്‍ സന്ധ്യയായി ...നഷ്ട്ടപെട്ട ജോലി ,ഇല്ലാതാവുന്ന ആഡംബര ജീവിതം,മുടങ്ങുന്ന ശമ്പളം ഒന്നും അയാളെ വിഷമിപ്പിച്ചില്ല കുറച്ചുകൂടി നേരത്തെ അയാളെ ആരെങ്കിലും ആശുപത്രിയില്‍ എത്തിച്ചുവെങ്കിൽ ? ...അത് മാത്രം ആയിരുന്നു അയാള്‍ അപ്പോൾ ചിന്തിച്ചു കൊണ്ടിരുന്നത് ...നമ്മുടെ നാട്ടിന്റെ ഈ ദുരവസ്ഥയെ കുറിച്ചോര്‍ത്തു അയാള്‍ വേദനിച്ചു...എന്ത് കൊണ്ട് നമ്മുടെ നാട് മാത്രം ഒരിക്കലും നന്നാവില്ലെന്നത് അയാള്‍ക്ക് മനസ്സിലായി ..ഗാന്ധിസമോ ,കമ്മ്യൂണിസവും ലെനിനിസമോ അല്ല അനുകമ്പയും സഹാനുഭൂതിയും മാത്രമാണ് മനുഷ്യനില്‍ കുത്തിവേക്കെണ്ടാതെന്നും അയാള്‍ക്ക് മനസ്സിലായി..ഒപ്പംപലപ്പോഴും മനുഷ്യന് ഉപകാരമില്ലാത്ത നമ്മുടെ നിയമത്തിനോട് അയാള്‍ക്ക് വെറുപ്പ് തോന്നി.
കഥ :പ്രമോദ് കുമാര്‍ .കെ.പി
നല്ലൊരു പോസ്റ്റ്. ഇനിയും പ്രതീക്ഷിക്കുന്നു നാട്ടുകാരാ...
ReplyDelete